Wednesday, April 7, 2010

ക്നായിതൊമ്മനും ബെല്ലിഡാന്‍സും

ക്നായിതൊമ്മനും ബെല്ലിഡാന്‍സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ക്നായിതൊമ്മനോ? അതാര്? എന്നുചോദിക്കുന്നവര്‍ക്കുവേണ്ടി: റബറച്ചായന്മാര്‍ എന്ന് വിളിക്കപ്പെടുന്ന നസ്രാണികളിലെ ഒരു വിഭാഗമാകുന്നു ക്നായികള്‍ അഥവാ ക്നാനായക്കാര്‍.

അവരുടെ വല്ല്യപ്പൂപ്പനാണ് ക്നായിതൊമ്മന്‍. പുള്ളി പണ്ടെന്നോ ടൂറിസ്റ്റ് വിസയില്‍ ഇവിടെ വരികയും ഇവിടുത്തെ അന്നത്തെ രാജാവ്‌ അത് ഇമിഗ്രേഷന്‍ വിസയാക്കിക്കൊടുക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്‌. അപ്പോള്‍ അതാണ് ക്നായിതൊമ്മന്‍. ഇനി ബെല്ലിഡാന്‍സ്. അതുകൂടി ഞാന്‍ പറഞ്ഞുതരണമെന്നു പറയരുത്. അതെ. അതുതന്നെ. അറബിപ്പെണ്‍പിള്ളേര്‍ അരക്കെട്ടുകുലുക്കി കളിക്കുന്ന ആ ഡാന്‍സില്ലേ, ഒരുസൈസ് കാബറേമോഡല്‍? അതുതന്നെ.

ഈ ബെല്ലിഡാന്‍സും നസ്രാണിയായ തൊമ്മനും തമ്മിലെന്തു ബന്ധം എന്നുചോദിക്കാന്‍ വരട്ടെ. ക്നായിതൊമ്മനും പാര്‍ട്ടിയും ഇവിടെ കപ്പലടുപ്പിച്ച വിവരം കേട്ട് രാജാവ്‌ നേരിട്ടെഴുന്നള്ളി പുള്ളിക്കാരനെ വിളിച്ച് കോലോത്തു കൊണ്ടുപോയി എന്നാണ് ഏതോ ഒരു ചെമ്പുതകിടില്‍ എഴുതിവെച്ചിരിക്കുന്നത്. മാത്രമല്ല അങ്ങേര്‍ക്കായി ഒരു ടൌണ്‍ തന്നെ എഴുതി കൊടുത്തത്രേ. തീര്‍ന്നില്ല, ആ ടൌണിലെ ലോ ആന്‍റ് ഓര്‍ഡര്‍ കൈകാര്യം ചെയ്യാനുള്ള അധികാരവും രാജാവ്‌ തോമാച്ചന് കൊടുത്തു. ഇത്രയുമൊക്കെ കാര്യമായിട്ട് കൊടുക്കണമെങ്കില്‍ രാജാവിനും 'കാര്യ'മായിട്ടെന്തെങ്കിലും കിട്ടിയിട്ടുണ്ടാകണ്ടേ?

കാനായി കുഞ്ഞുതോമനും വേറെ കുറെ 'ക്ണായി'മാരും ഇവിടെ വന്നെന്നു പറയപ്പെടുന്നത്‌ ഏഴാം നൂറ്റാണ്ടിലാണ്. അങ്ങേര്‍ എവിടുത്തുകാരനാണെന്നുള്ള കാര്യത്തില്‍ പലരും പല അഭിപ്രായക്കാരാണ് പുള്ളി തുര്‍ക്കിയാണെന്നും അതല്ല സിറിയാക്കാരനായ വെറും പെറുക്കിയാണെന്നും പറയുന്നവരുണ്ട്. അഹമ്മതിക്കാരന്‍ നജാദിന്‍റെ അമ്മാവനായ ഇറാനിയായിരുന്നെന്നും അതല്ല സദ്ദാം ഹുസൈന്‍റെ ഉപ്പൂപ്പാന്‍റെ ഉപ്പൂപ്പായായ ഇറാഖിയായിരുന്നെന്നും വേറെ ചിലര്‍ പറയുന്നു. എന്തായാലും ഇപ്പറഞ്ഞവയൊക്കെ ഏതാണ്ട് ഒരുപോലെയുള്ള സ്ഥലങ്ങളാണല്ലോ. ഏഴാം നൂറ്റാണ്ടില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുവരുന്നവര്‍ ഇന്നത്തെ അച്ചായന്മാരെപ്പോലെ ജൂബായുടുത്ത് കൂളിംഗ് ഗ്ലാസ്സ് വെച്ച് മൂക്കിപ്പൊടി വലിച്ച് "ഓ എന്നാ പറയാനാ"എന്നരീതിയില്‍ സംസാരിക്കുന്നവരാകാന്‍ യാതൊരു വഴിയുമില്ല. മിക്കവാറും ക്നായിതൊമ്മന്‍ അറബിക്കഥകളിലെ സിന്ദ്ബാദിനെപ്പോലെയോ നസറുദ്ദീന്‍ ഹോജയെപ്പോലെയോ ഉള്ള ഒരാളായിരിക്കാനാണ് സാധ്യത.

താടിവച്ച് ഹുക്കവലിച്ച് താലിബാന്‍കാരെപ്പോലെ തൊപ്പിവച്ച് അണ്ണാക്കില്‍ ചൂടുരുളക്കിഴങ്ങിട്ടതുപോലെ "അല്‍ഫലാ രഹാഫത്തുള്‍ ഹലാ" എന്നൊക്കെപ്പറയുന്ന ഒരാളാകാനേ വഴിയുള്ളൂ. ഉദയംപേരൂര്‍ സിനഡില്‍ നിരോധിച്ച ഒരുകാര്യം ബഹുഭാര്യത്വമായതുകൊണ്ട് അതിനുമുന്‍പ്‌ ഇവിടുത്തെ നസ്രാണികള്‍ പലവട്ടം കെട്ടിയിരുന്നിരിക്കാന്‍ സാധ്യതയുള്ളതുപോലെ ക്നായിതൊമ്മനും അങ്ങേരുടെ നാട്ടിലെ രീതിയനുസരിച്ച് മിനിമം നാലുബീവിമാരെയെങ്കിലും വച്ചിരിക്കാന്‍ വകുപ്പുണ്ട്.

അക്കാലത്തും പിന്നീടും, അവിടെയും ഇവിടെ കേരളത്തിലും, അടിമപ്പണിയും ദാസിപ്പണിയുമൊക്കെ തകൃതിയായി നടന്നിരുന്നതുകൊണ്ടും


ക്നായിതൊമ്മന്‍റെ മതത്തിലും അതിനുമുന്‍പുള്ള യഹൂദമതത്തിലും പിന്‍പുള്ള ഇസ്ലാം മതത്തിലുമൊന്നും ഇതിനു വിലക്കൊന്നും ഇല്ലാത്തതുകൊണ്ടും ക്നായിതൊമ്മന്‍ വന്നകൂട്ടത്തില്‍ അഞ്ചെട്ട് പര്‍ദ്ദയിട്ട ഭാര്യമാരെയും സുന്നത്തുചെയ്ത പത്തറുപത് മക്കളെയും കൂടാതെ കിടിലന്‍ ചരക്കുകളായ,

ബെല്ലിഡാന്‍സ്‌ കളിക്കുന്ന, പത്തുനൂറു ദാസിപ്പെണ്ണുങ്ങളെയും കൊണ്ടുവന്നിരിക്കാനും നമ്മുടെ താടിവച്ച മാര്‍ത്താണ്ഡവര്‍മ്മയുടെയും തലയില്‍ ചൂലുവച്ച സ്വാതിതിരുനാളിന്‍റെയും വകയിലൊരപ്പൂപ്പനായ സ്ഥാണുരവിയെന്നോ മറ്റോ പേരുള്ള അക്കാലത്തെ കൊലച്ചിരിയന്‍ (കുലശേഖരന്‍) രാജാവിന് അക്കൂട്ടത്തില്‍ അഞ്ചാറെണ്ണത്തെ കൊടുത്തിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ക്നായിതൊമ്മന്‍ വന്ന വിവരംകേട്ട് രാജാവ്‌ അങ്ങോട്ട്‌ ചെന്ന്‍ എതിരേറ്റത്.

അങ്ങേരവിടെ കോലോത്ത്‌ മുറുക്കാനൊക്കെ ചവച്ച് കുടുമയൊക്കെ കെട്ടി മുണ്ടുമാത്രമുടുത്ത് "ഹയ് രാമാ, ആ കൊഴമ്പിങ്ങെടുക്ക്വാ" എന്നൊക്കെ പറഞ്ഞ്, കുളിക്കാത്ത അടിച്ചുതളിക്കാരി ജാനുമാരെ നോക്കി നെടുവീര്‍പ്പിട്ട്, തടിച്ചുവീര്‍ത്ത് താടകപ്പരുവമായ നേത്യാരമ്മച്ചിമാരെ നോക്കി ജീവിതം വെറുത്ത് ഇരിക്കുമ്പോഴാണ് ആരോ ഓടിവന്ന്‍ പറയുന്നത്, "തമ്പുരാനേ ഒരുത്തന്‍ കുറേ പൊളപ്പന്‍ ചരക്കു(കളെയു)മായി ഒരു കപ്പലില്‍ വന്നിരിക്കുന്നു" എന്ന്. കേട്ടപാതി രാജാവ്‌ വെച്ചുപിടിച്ചു ബീച്ചിലേയ്ക്ക്. അവിടെച്ചെന്ന രാജാവിനെ തൊമ്മന്‍ വൈന്‍‌കൊടുത്തും ഹുക്കവലിപ്പിച്ചും രസിപ്പിച്ച കൂട്ടത്തില്‍ കിടുക്കന്‍ ബെല്ലിഡാന്‍സ്‌ കാണിച്ചുകൊടുക്കുകയും രാജാവിന്‌ ബോധിച്ച 'മുഴുത്ത' അഞ്ചാറെണ്ണത്തെ പൊതിഞ്ഞു കൊട്ടാരത്തില്‍കൊണ്ടു കൊടുക്കുകയും ചെയ്തിട്ടുണ്ടാവണം. അതുകൊണ്ടാവണം രാജാവ്‌ ഉടനടി ഒരു കോര്‍പ്പറേഷനും അവിടത്തെ മേയര്‍ പദവിയും കാനായിച്ചേട്ടന്‌ കൊടുത്തത്‌. അല്ലാതെ വെറുതേയൊന്നും ഒരു രാജാവ്‌ ഇത്രവലിയ കടുംകൈ കാണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ചെമ്പുതകിടിലും മറ്റും എഴുതാന്‍ പറ്റുമോ?
അല്ലെങ്കില്‍പ്പിന്നെ പത്തുനൂറു കപ്പലുകള്‍ സ്ഥിരമായി വന്നുപോകുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്ത് ആരൊക്കെ വരുന്നൂ പോകുന്നൂ. അവര്‍ക്കൊന്നുമില്ലാത്ത എന്ത് പ്രാധാന്യമാണ് അല്‍ സലാമുള്‍ ക്നായി ഹുസൈന്‍ തൊമ്മന്‍ ഷെയ്ഖിന് ഉള്ളത്? ചൈനാക്കാര്‍‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, സിലോണ്‍കാര്‍, യഹൂദര്‍, അറബികള്‍, പേര്‍ഷ്യാക്കാര്‍, തുടങ്ങിയവരൊക്കെ സ്ഥിരമായി വന്നും പോയുമിരിക്കുന്ന കൊടുങ്ങല്ലൂര്‍ അക്കാലത്തെ ഒരു ചെറിയ ഐക്യരാഷ്ട്രസഭ തന്നെ ആയിരുന്നിരിക്കണം. അവിടുത്തെ രാജാവായ മേല്‍പ്പടിയാന്‍ കപ്പലിന്‍റെ വലിപ്പംകണ്ടോ കപ്പലില്‍ വന്നയാളുടെ താടിയുടെ നീളംകണ്ടോ വാ പൊളിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍പ്പിന്നെ 'കനപ്പെട്ടത്' എന്തെങ്കിലും കിട്ടാതെ രാജപ്പന്‍ചേട്ടന്‍ ഇത്രയും വലിയ ഒരു ഔദാര്യം കാണിക്കാന്‍ ഒരു വഴിയുമില്ല.
എന്തായാലും നസ്രാണികളുടെ ഇടയില്‍ ഇന്നുകാണുന്ന പല സംഭവങ്ങളും ക്നായിതൊമ്മന്‍ ആന്‍റ് പാര്‍ട്ടി കൊണ്ടുവന്നതാണ്. ചട്ടയും മുണ്ടും, പാലപ്പം, മാര്‍ഗംകളി അങ്ങനെ പലപല കാര്യങ്ങള്‍. ആ ക്നായിതൊമ്മന് ഇവിടെ താമസമുറപ്പിക്കാന്‍ സഹായിച്ചത്‌ കൂടെക്കൊണ്ടുവന്ന മധുരാംഗിമാരുടെ ബെല്ലിഡാന്‍സും. അപ്പോള്‍പ്പിന്നെ കേരളചരിത്രത്തില്‍ ബെല്ലിഡാന്‍സിനും ഒരു വലിയ പങ്കില്ലേ?

8 comments:

  1. ചരിത്രത്തിലെ ചില കോമഡികള്‍ ..

    ReplyDelete
  2. ഉറപ്പാണോ മച്ചുനാ, ഈ എഴുതിപിടിപ്പിച്ചത്?... ഇല്ലേ ചിലപ്പോ പണി എട്ടില്‍ കൂടും :)

    ReplyDelete
  3. ഉദയംപേരൂര്‍ സിനഡില്‍ നിരോധിച്ച ഒരുകാര്യം ബഹുഭാര്യത്വമായതുകൊണ്ട് അതിനുമുന്‍പ്‌ ഇവിടുത്തെ നസ്രാണികള്‍ പലവട്ടം കെട്ടിയിരുന്നിരിക്കാന്‍ സാധ്യതയുള്ളതുപോലെ ക്നായിതൊമ്മനും അങ്ങേരുടെ നാട്ടിലെ രീതിയനുസരിച്ച് മിനിമം നാലുബീവിമാരെയെങ്കിലും വച്ചിരിക്കാന്‍ വകുപ്പുണ്ട്- ഹ ഹ ഹ! പുളപ്പന്‍ അവതരണം.

    ReplyDelete
  4. വേണു ഭായി, ഹാസ്യത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും കുറച്ചൊക്കെ സത്യം ഉണ്ടായിരിക്കും എന്നു തോന്നുന്നു.കൊടുങ്ങല്ലൂർ അന്ന് മുസിരിസ് പട്ടണം എന്ന പേരിലല്ലെ അറിയപ്പെട്ടിരുന്നത് ?

    ReplyDelete
  5. അടിപൊളി ചരിത്ര രചന.മധ്യ്(ദ്യ)തിരുവിതാംകൂറിലെ പ്രബലസമുദായമാണ് ക്നാനയിക്കാർ ഇപ്പോൾ രണ്ടുകൂട്ടരുണ്ട്.രക്തശുദ്ധിയുടെ കാര്യത്തിൽ കടുമ്പിടിത്തക്കാർ.ചെറുപ്പത്തിൽ അവരുടെ കല്യാണം കണ്ട ഓർമ്മയുണ്ട് .പെണ്ണിനേയും ചെറുക്കനേയും അമ്മാവന്മാർ എടുത്തുകൊണ്ടാണ് വരവ് നടനടായേ...നട എന്നൊരു വായ്ത്താരിയോടെ.ഇവർ മറ്റു ക്രിസ്ത്യാനികളെ ‘പുഞ’ത്തോടെ പറയുന്നതു കേട്ടിട്ടുണ്ട്.
    ഇവിടുത്തെ രായാക്കന്മാരെ അവതരിപ്പിച്ചത് ‘ക്ഷ’പിടിച്ചു.

    ReplyDelete
  6. ""പുള്ളി തുര്‍ക്കിയാണെന്നും അതല്ല സിറിയാക്കാരനായ വെറും പെറുക്കിയാണെന്നും പറയുന്നവരുണ്ട്"""

    ഹൊ! ചിരിച് ചിരിച് ചത്തു...

    എല്ലാ കേരള ചരിത്ര കഥകളിലും കേള്‍ക്കാം, രാജാവ്‌ ഇഷ്ടംപോലെ സ്ഥലവും അധികാരപട്ടവും കുന്തവും കൊടച്ചക്രവുമൊക്കെ കൊടുത്ത്‌ ഇവന്മാരെയൊക്കെ സ്വീകരിച്ചു എന്ന്‍ ..

    രക്തശുദ്ധിയില്‍ അതിതീവ്രമായ ശ്രദ്ധയുണ്ടെങ്കിലും, ഈ ക്നാനായ "സായിപ്പന്മാരുടെ" മോന്തായവും തൊലിയും ഇവിടുത്തെ സുബ്രന്റെതില്‍ നിന്നും , കണ്ണമാലിക്കാരന്‍ ശൌരികുട്ടി ആശാന്റെതില്‍ നിന്നും വല്യ വ്യത്യാസമൊന്നും തോന്നുന്നില്ല!

    (നമ്മുടെ കോട്ടൂര്‍,പുതൃക്ക,സെഫി ത്രയം ഇപ്പറഞ്ഞ സായിപ്പന്മാരില്‍ പെടുന്നവരല്ലേ?)

    ReplyDelete
  7. Kindly give your comments here. Also, if you wish to follow, follow me there. Thanks..

    ReplyDelete